പരാജയഭീതിയിൽ സമനില തെറ്റിയ യു ഡി എഫ് പാവപ്പെട്ടവന്റെ കഞ്ഞിയിലും മണ്ണിടാൻ നോക്കുന്നു.
പരാജയഭീതിയിൽ സമനില തെറ്റിയ യു ഡി എഫ് പാവപ്പെട്ടവന്റെ കഞ്ഞിയിലും മണ്ണിടാൻ നോക്കുന്നു. രണ്ടു വർഷമായി ഡിവൈഎഫ്ഐ പ്രവർത്തകർ ജില്ലാ ആശുപത്രിയിൽ ആയിരങ്ങൾക്ക് ഉച്ചഭക്ഷണം വിതരണംചെയ്യുന്ന നടപടിയെയാണ് പെരുമാറ്റച്ചട്ടലംഘനം എന്നാരോപിച്ച് യു ഡി എഫ് രംഗത്തുവന്നിരിയ്ക്കുന്നത് .
ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് കാണിച്ചു യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി .
എന്നാൽ ഇത് കഴിഞ്ഞ രണ്ടു വർഷമായി ഒരിക്കലും ഡിവൈഎഫ്ഐ പ്രവർത്തകർ മുടങ്ങാതെ ചെയ്യുന്ന പ്രവൃത്തിയാണ്. പ്രളയ കാലത്തുപോലും ഇതിൽ മാറ്റം വരുത്തിയിട്ടില്ല .
ഒരു ഇലക്ഷനു വേണ്ടി പത്തു വോട്ടു പിടിക്കാൻ ഞങ്ങൾക്ക് ഇത്രയും ചെയ്യണ്ട ആവശ്യമില്ല എന്ന ഊർമ്മിള ഹരിദാസ് എന്ന ഡിവൈഎഫ്ഐ പ്രവർത്തകയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു.
ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ
ഒരാഴ്ചയ്ക്ക് മുൻപേ ജില്ലാ ചാർജ്കാരും ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളും ഓർമപ്പെടുത്താൻ വിളിക്കും അടുത്താഴ്ച നിങ്ങളാട്ടോ പൊതിച്ചോറ്
അന്ന് തന്നെ മേഖല ഭാരവാഹികൾ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്തു പത്തുരണ്ടായിരം നോട്ടീസ് അടിച്ചു യൂണിറ്റ് കമ്മിറ്റികൾക്ക് വിതരണം ചെയ്യും
അന്ന് വൈകുന്നേരം പണി കഴിഞ്ഞു വന്ന യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എല്ലാ ക്ഷീണവും മാറ്റി വെച്ചു കയ്യിലൊരു നോട്ട് ബുക്കുമായി പ്രദേശത്തിറങ്ങി നോട്ടീസ് വിതരണം ചെയ്യും
ഓരോ വീട്ടിലെയും അമ്മമാരും ചേച്ചിമാരും താരാമെന്ന് പറയുന്ന പൊതിച്ചോറിന്റെ എണ്ണം എഴുതി വെക്കും ..
ഒരിക്കലെങ്കിലും മെഡിക്കൽ കോളേജിൽ കൊടുക്കുന്ന പൊതിച്ചോർ വാങ്ങി കഴിച്ചിട്ടുള്ളവരായതു കൊണ്ട് തന്നെ മേഖല നൽകുന്ന ക്വാട്ടയിൽ കൂടുതൽ പൊതിച്ചോറുകൾ എല്ലാ വീടുകളിൽ നിന്നും ലഭിക്കും
തലേ ദിവസം മേഖലാ ഭാരവാഹി പിന്നെയും വിളിക്കും എല്ലാം ഓക്കേ അല്ലെ സഖാവെ…..
അതെ സഖാവേ ഞങ്ങൾ ദേ ഓർമ്മിപ്പിക്കാൻ ഒന്നുകൂടി പ്രദേശത്തിറങ്ങുവാ….
എല്ലാ വീട്ടിലും ഒന്നുടെ കയറും നാളെയാട്ടോ കൃത്യം 11 മണിക്ക് തന്നെ എടുത്തു വെച്ചേക്കണേ ഞങ്ങൾ വരുമെ (അപ്പൊ മിക്ക വീട്ടിലും ‘അമ്മമാർ നാളത്തേയ്ക്ക് തരാനുള്ള പൊതിച്ചോറിന്റെ കറികൾ എങ്ങനെ ഗംഭീരമാക്കാം എന്നുള്ള ചർച്ചയിലായിരിക്കും……
അയ്യോ മോനെ ഞങ്ങളിപ്പോ പറഞ്ഞെ ഉള്ളു നിങ്ങടെ കാര്യം എന്ന് പറഞ്ഞായിരിക്കും മിക്ക വീട്ടിലും സ്വീകരണം )
പിറ്റേ ദിവസം രാവിലെ വീട്ടിലെ പൊതിച്ചോറിനു വാഴ ഇല വെട്ടി കൊടുത്തിട്ട് ‘അമ്മ ചോറെടുത്തോട്ട ഇപ്പൊ വരാം എന്നു പറഞ്ഞു ഒരു റൗണ്ട് കൂടി ഇറങ്ങും
11 മണിക്ക് യൂണിറ്റിലെ 2 വീതം സഖാക്കൾ ഓരോ കിറ്റും ആയി ഓരോ സൈഡിൽ നിന്നും കേറി തുടങ്ങും പറഞ്ഞതിലും ഒന്നും രണ്ടും പൊതി കൂടുതലായിരിക്കും എല്ലാ വീടിലും.
പ്രളയം വന്നപ്പോൾ നിർത്തിട്ടില്ല പിന്നല്ലേ
ഒടുവിൽ ഇതെല്ലം തലേ ദിവസം മേടിച്ചു വെച്ച ബോക്സിലാക്കി മേഖല കമ്മറ്റി വിളിച്ച വണ്ടി റോഡിലെത്തുമ്പോൾ അതിൽ കേറ്റും അത്തരമൊരു മൂന്നാലു വണ്ടിയിലും സഖാക്കളുടെ ഓട്ടോയിലുമൊക്കെ കെട്ടി ഒരു മണിക്ക് മെഡിക്കൽ കോളേജിലെത്തുമ്പോ ഒരു നീണ്ട നിരയാണ് ഞങ്ങളെ കാത്തു നിൽക്കുന്നത്
അത്തരമൊരു മൂന്നാലു വണ്ടിയിലും സഖാക്കളുടെ ഓട്ടോയിലുമൊക്കെ കെട്ടി ഒരു മണിക്ക് മെഡിക്കൽ കോളേജിലെത്തുമ്പോ ഒരു നീണ്ട നിരയാണ് ഞങ്ങളെ കാത്തു നിൽക്കുന്നത്
അത്തരമൊരു മൂന്നാലു വണ്ടിയിലും സഖാക്കളുടെ ഓട്ടോയിലുമൊക്കെ കെട്ടി ഒരു മണിക്ക് മെഡിക്കൽ കോളേജിലെത്തുമ്പോ ഒരു നീണ്ട നിരയാണ് ഞങ്ങളെ കാത്തു നിൽക്കുന്നത്
ആ വരിയിൽ നിൽക്കുന്ന അവസാനത്തെ ആളിനും പൊതി വിതരണം ചെയ്തു കഴിയുമ്പോൾ സമയം രണ്ടര ആകും
എന്നിട്ട് അവിടെ കിടക്കുന്ന മുഴുവൻ പൊതിച്ചോറിന്റെ വേസ്റ്റും വണ്ടിയിൽ തിരിച്ചു കേറ്റി അവിടുന്നൊരു മിനറൽ വാട്ടറും കുടിച്ചു മിച്ചം പൊതി ഉണ്ടേൽ അതിലൊരു പിടി സഖാക്കൾ എല്ലാരും വാരി തിന്ന് ഈ വെസ്റ്റെല്ലാം നാട്ടിലെ ഒരു പറമ്പിൽ കൊണ്ടിട്ട് കത്തിച്ചു വീട്ടിൽ ചെല്ലുമ്പോൾ മണി 8 കഴിയാറുണ്ട്
ഓരോ ദിവസവും ഓരോ മേഖല കമ്മിറ്റിയും ഇതാണ് ചെയ്യുന്നത് അങ്ങനെ വർഷത്തിൽ എല്ലാ ദിവസം ഞങ്ങളുടെ സഖാക്കൾ ഇതാണ് ചെയ്യുന്നത്
ഒരു ഇലക്ഷനു വേണ്ടി പത്തു വോട്ടു പിടിക്കാൻ ഞങ്ങൾക്ക് ഇത്രയും ചെയ്യണ്ട ആവശ്യമില്ല
പ്രളയം വന്നപ്പോൾ നിർത്തിട്ടില്ല പിന്നല്ലേ